(ബാർ യുഹാനോൻ റമ്പാൻ)
ചുരുക്കം ചില ആദിമ സഭാപിതാക്കന്മാർ സ്നാനമേൽക്കാത്ത വിശ്വാസികളെ അവർ മരണകരമായ സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ അവർക്ക് രോഗികൾക്കുള്ള വിശുദ്ധ തൈലാഭിഷേകം നൽകുന്നതിനെ പിന്തുണച്ചു:
മിലാനിലെ വിശുദ്ധ ആംബ്രോസ് ( AD 339-397) തന്റെ "ഡി ഓഫീസ്" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു, "സ്നാനം സ്വീകരിക്കാത്ത ഒരാൾ മരണാസന്നനിലയിലാണെങ്കിൽ, സ്നാനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ കൂദാശ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക് രോഗികളുടെ അഭിഷേകം നൽകാം." വീണ്ടും, യെരുശലേമിലെ വിശുദ്ധ കൂറിലോസ് ( AD 315-386) ഇപ്രകാരം പറയുന്നു, "സ്നാനം സ്വീകരിക്കാത്ത ഒരാൾ മരണത്തോട് അടുക്കുകയും സ്നാനം സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ കൂദാശ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അവരെ രോഗികൾക്കുള്ള തൈലം കൊണ്ടു അഭിഷേകം ചെയ്യുക, അവർ രക്ഷിക്കപ്പെടും" (കാറ്റക്കിസം 7.8). സ്വർണ്ണനാവുകാരനായ മോർ യുഹാനോൻ ക്രിസോസ്റ്റമോസ് (AD 347-407) വിശുദ്ധ മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള തന്റെ പ്രസംഗത്തിൽ (ഹോമിലീസ് 82.4) ഇപ്രകാരം പ്രഖ്യാപിച്ചു, "സ്നാനം സ്വീകരിക്കാത്ത ഒരാൾ മരണാസന്നനായിരിക്കുകയും സ്നാനം സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ കൂദാശ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, രോഗികളുടെ അഭിഷേകം അവർക്ക് നൽകാം. അവർ രക്ഷിക്കപ്പെട്ടേക്കാം"
മേല്പറഞ്ഞ ഉദാഹരണങ്ങൾ തെളിയിക്കുന്നത്, രോഗികളുടെ അഭിഷേകത്തിന് വിശുദ്ധ മാമോദീസ ഒരു മുൻവ്യവസ്ഥയായി പൊതുവെ കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, മരണത്തോട് അടുക്കുന്നത് പോലെയുള്ള അസാധാരണമായ സാഹചര്യങ്ങളിൽ ചില ഒഴിവു കഴിവുകൾ ഉണ്ടായിരുന്നു എന്നാണ്. അടിയന്തിര സാഹചര്യങ്ങളിൽ സ്നാനപ്പെടാത്തവരെങ്കിലും വിശ്വാസികൾ ആയ രോഗികളെ അഭിഷേകം ചെയ്യുന്ന ആദ്യകാല പരിശുദ്ധ സഭയുടെ സമ്പ്രദായം, വിശുദ്ധ അപ്പോസ്തലന്മാർ രോഗികളുടെ സ്നാനാവസ്ഥ പരിഗണിക്കാതെ അവരെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നതിനെക്കുറിച്ചു മർക്കോസിന്റെ സുവിശേഷത്തിൽ 6:13 ൽ ഉള്ള വിവരണത്താൽ സ്വാധീനിക്കപ്പെട്ട് ഉണ്ടായത് ആണ് എന്നു ഞാൻ കരുതുന്നു.
ഈ ആദിമ സഭാപിതാക്കന്മാരുടെ വീക്ഷണങ്ങൾ അടിയന്തിര സാഹചര്യങ്ങളിൽ കാണിക്കേണ്ട അനുകമ്പയുടെയും രക്ഷയുടെയും പ്രാധാന്യം എടുത്തുകാണിക്കുന്നു. ഒപ്പം ആദിമ ക്രിസ്ത്യൻ സഭ എല്ലാ വിശ്വാസികളിടെയും ആത്മീയ ക്ഷേമം ഉറപ്പാക്കാൻ സഭയുടെ പാരമ്പര്യങ്ങളെയോ വിശ്വാസികൾ ആയ രോഗികളുടെ മാമോദീസാ പദവിയോ സഭാ അംഗത്വമോ പരിഗണിക്കാതെ അവരെ കൃപാപൂർവ്വം സ്വീകരിക്കാൻ തയ്യാറായിരുന്നുവെന്ന് തെളിയിക്കുന്നു.
കാര്യങ്ങൾ ഇപ്രകാരം ആണെങ്കിൽ, സഭാ വ്യത്യാസം കാണിക്കാതെ വിശ്വാസപൂർവ്വം ആവിശ്യപ്പെടുന്ന ഒരു ക്രിസ്തീയ വിശ്വാസിക്ക് പ്രത്യേകിച്ച് അയാൾ ഒരു ഹോസ്പിറ്റലിൽ മരണാസന്നനായിരിക്കുമ്പോൾ എ കൂദാശ്ശ നൽകുന്നത് ഉത്തമമല്ലേ? ഒരു പക്ഷെ രോഗിയ്ക്കു വേണ്ടി വിശ്വാസപൂർവ്വം അപേക്ഷിക്കുന്ന ബന്ധുക്കളെ നമ്മൾ എപ്രകാരം സമീപിക്കണം.
ഓർക്കുക, ഭൂമിയിൽ മനുഷ്യപുത്രന് പാപങ്ങൾ മോചിക്കുവാൻ അധികാരം ഉണ്ടെന്നു എല്ലാവർക്കും മനസ്സിലാകുന്നതിനു വേണ്ടി ബന്ധുക്കളുടെ വിശ്വാസം കണ്ടു കർത്താവ് തളർവത രോഗിയുടെ പാപങ്ങൾ ക്ഷമിക്കുകയും സൗഖ്യം നൽകുകയും ചെയ്തു.
ആ മനുഷ്യപുത്രന്റെ പട്ടക്കാർ അതേ മനോഭാവം ഉള്ളവർ ആകണം എന്നു അവൻ ആഗ്രഹിക്കുന്നില്ലേ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ